Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revolution

Kasaragod

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് ബേഡഡുക്ക കാര്‍ഷിക കര്‍മസേന

ബേഡകം: ബേഡഡുക്ക പഞ്ചായത്തിന്‍റെയും കാസര്‍ഗോഡ് ജില്ലയുടെയും കാര്‍ഷിക പുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിക്കൊണ്ട് മാതൃകയാവുകയാണ് ബേഡഡുക്ക കാര്‍ഷിക കര്‍മസേന. ബേഡഡുക്ക പഞ്ചായത്തിന്‍റെ സഹകരണത്തോടെ കൃഷിഭവന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേന നാടിന്‍റെ കാര്‍ഷിക സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയാകുന്നു.

2019ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കര്‍ഷകര്‍ക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് ഈ കൂട്ടായ്മ പകരുന്നത്. തൊഴിലാളി ക്ഷാമം മൂലവും വലിയ ചെലവ് കാരണവും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തരിശുകിടന്ന 40 ഏക്കറിലധികം വയലുകളിലാണ് കര്‍മസേന വിജയകരമായി നെല്‍കൃഷി ഇറക്കിയത്. റെഡി മിക്സ് ഉപയോഗിച്ച് ട്രേകളില്‍ ഞാറ്റടി തയാറാക്കുന്നത് മുതല്‍ നിലമുഴുത്, നട്ടുകൊടുത്ത്, പരിപാലിച്ചു കൊയ്തു മെതിച്ച്, ഒടുവില്‍ പുഴുങ്ങി ഉണക്കി അരിയാക്കി മാറ്റുന്നതുവരെയുള്ള മുഴുവന്‍ പ്രവൃത്തികളും കര്‍മസേന നേരിട്ട് ഏറ്റെടുത്ത് നടത്തുന്നു.

ആത്മ പദ്ധതിയിലൂടെ ലഭിച്ച മിനി റൈസ് മില്ലുകള്‍ ഉപയോഗിച്ച് കര്‍ഷകരില്‍ നിന്നു നെല്ല് സംഭരിച്ച് ബേഡഡുക്ക റൈസ് എന്ന ബ്രാന്‍ഡില്‍ മായമില്ലാത്ത ശുദ്ധമായ അരി വിപണിയിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇതിനുപുറമെ കര്‍ഷകര്‍ക്ക് കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2023-24 പഞ്ചായത്ത് പദ്ധതിയിലൂടെ ഫ്ലോറിംഗ് മെഷീന്‍ ലഭിച്ചിട്ടുണ്ട്.

പച്ചക്കറി, നാളികേര കൃഷി മേഖലകളിലും വലിയ മുന്നേറ്റമാണ് കര്‍മസേന നടത്തുന്നത്. കൃഷിവകുപ്പ് പദ്ധതിയിലൂടെ ലഭ്യമായ മഴമറകളിലൂടെ മികച്ച പച്ചക്കറി തൈകള്‍ ഉത്പാദിപ്പിച്ച് സമയബന്ധിതമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി തയാറാക്കിയ പോട്ടിംഗ് മിശ്രിതം നിറച്ച മണ്‍ചട്ടികളും കണ്ടെയ്നര്‍ കൃഷിയുടെ ഭാഗമായി മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളും കാറഡുക്ക ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഇവര്‍ വിതരണം ചെയ്യുന്നു.

ജൈവവൈവിധ്യമാര്‍ന്ന ബേഡഡുക്ക തെങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്രീയമായ രീതിയില്‍ വിത്തുതേങ്ങ സംഭരിച്ച് നഴ്സറി തയാറാക്കി ബേഡഡുക്ക തെങ്ങില്‍ തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, ഇതേവര്‍ഷം ലഭിച്ച കൊപ്ര ഡ്രയറിലൂടെ കര്‍ഷകരില്‍ നിന്നും തേങ്ങ സംഭരിച്ച് കൊപ്രയാക്കി നല്‍കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. കര്‍ഷകര്‍ വലിയ ചൂഷണത്തിന് വിധേയമാകുന്ന ജൈവവള ലഭ്യതയ്ക്ക് പരിഹാരമായി ശാസ്ത്രീയമായി ട്രൈക്കോഡെര്‍മ സമ്പുഷ്ട ജൈവവളം നിര്‍മിച്ച് ന്യായമായ വിലയ്ക്ക് വില്ക്കുന്ന യൂണിറ്റും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

കവുങ്ങ് കൃഷിയെ ബാധിച്ച വലിയഭീഷണികളെയം കര്‍മസേന നേരിട്ടു. കവുങ്ങുകള്‍ക്ക് വ്യാപകമായി ഇലപ്പുള്ളി രോഗം വന്നപ്പോള്‍ കാര്‍ഷിക കോളജിന്‍റെ നിര്‍ദേശപ്രകാരം കുമിള്‍നാശിനികള്‍ തളിച്ചും 2023-24 പഞ്ചായത്ത് പദ്ധതിയിലൂടെ ലഭിച്ച പവര്‍ സ്പ്രേയറുകള്‍ ഉപയോഗിച്ച് മഹാളി രോഗത്തിനെതിരെ മരുന്ന് തളിച്ചും കര്‍ഷകര്‍ക്ക് ഇവര്‍ വലിയ കൈത്താങ്ങായി മാറി. ഈ വര്‍ഷം 47 ടണ്‍ നെല്ലാണ് സേന ഉത്പാദിപ്പിച്ചത്.

ഓരോ മാസവും കൃത്യമായി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മൂന്നുമാസത്തിലൊരിക്കല്‍ പഞ്ചായത്തുതല സമിതി ചേരുകയും ചെയ്ത് സുതാര്യമായാണ് കര്‍മസേന മുന്നോട്ടുപോകുന്നത്. വ്യക്തമായ ബിസിനസ് പ്ലാന്‍ തയാറാക്കി, കൃത്യമായ കണക്കുകള്‍ സൂക്ഷിച്ച് എല്ലാ വര്‍ഷവും ഓഡിറ്റിംഗിന് വിധേയമാക്കിയാണ് ഇതിന്‍റെ പ്രവര്‍ത്തനം. തികഞ്ഞ അര്‍പ്പണബോധത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും കര്‍ഷകരെ സഹായിക്കുന്ന ബേഡഡുക്ക കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം കാര്‍ഷിക മേഖലയ്ക്ക് വലിയ വിജയപ്രതീക്ഷയാണ് നല്‍കുന്നത്.

 

 

Latest News

Corehub Up